68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച പട്ടികയുണ്ടാക്കിയത് യോഗ്യതക്കൊപ്പം സീനിയോറിറ്റി പരിഗണിച്ചാണോ അതോ സീനിയോറിറ്റിക്കൊപ്പം യോഗ്യത പരിഗണിച്ചാണോ എന്ന് വ്യക്തമാക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
മാനേജിങ് കമ്മറ്റി, ഡയറക്ടര്‍മാര്‍, ഓഹരിപങ്കാളികള്‍, എഡിറ്റോറിയല്‍ നേതൃത്വം ഇവരില്‍ ആരെയെങ്കിലും കുറിച്ചോ ഈ ഡിപ്പാര്‍ട്ട്മെന്റുകളുടെയെല്ലാം പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഇനി നിങ്ങള്‍ക്ക്, വിദ്വേഷത്തിന്റെ കോളാമ്പി വായര്‍ക്ക്, ഒരക്ഷരം പറയാന്‍ കഴിയില്ലെന്നും പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിചാരണ പൂര്‍ത്തിയാവുകയും ഇതുവരെ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്തിട്ടില്ലെങ്കില്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വിഷയം അടിയന്തരമായി കേൾക്കണമെന്നും വിഷയം നാല് തവണ പരിഗണിച്ചതാണെന്നും ഇതുവരെ പ്രാഥമിക വാദം കേട്ടിട്ടില്ലെന്നും ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത കോടതിയെ അറിയിച്ചു. ഇതിനുപിന്നാലെയാണ് പ്രത്യേക ബഞ്ച് രൂപികരിക്കുമെന്ന് കോടതി അറിയിച്ചത്.
രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിക്കുന്നത്. വിചാരണ നടക്കുന്ന ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ലീന മണിമേഖലയുടെ സിനിമായി ബന്ധപ്പെട്ട പോസ്റ്റര്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ലീന മണിമേഖലയ്ക്ക് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി ഉത്തരവിട്ടത്.
എക്സിക്യൂട്ടീവ് കൈക്കൊണ്ട തീരുമാനം നിയമവിരുദ്ധമാണോ എന്ന പരിശോധന മാത്രമാണ് നടത്തിയത്. ഈ പരിശോധനയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലുപേർ സർക്കാർ നിയമലംഘനം നടത്തിയിട്ടില്ലെന്ന്
മനഃസാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനും പൗരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളിക്കു മറുപടി നൽകാനുമാണ് ഇവിടെയിരിക്കുന്നത്. ഇത്തരം പ്രശങ്ങള്‍ സുപ്രീംകോടതി പരിഗണിച്ചില്ലെങ്കില്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവരുടെ ശബ്ധം ആരുന്‍ കേള്‍ക്കാതെ പോകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഈ ഹര്‍ജിയും ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജിയും ഒരുമിച്ച് പരിഗണിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ളവര്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.
ഇതിനുപിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ഇതേതുടര്‍ന്നാണ് നളിനി സുപ്രീം കോടതിയെ സമീപിച്ചത്. പേരറിവാളന്‍ കേസിലെ വിധി ഇവര്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നളിനി ഉള്‍പ്പെടെ 6 പേരെ മോചിപ്പിച്ചത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റത്. രാജ്യത്തിന്‍റെ അമ്പതാമത് ചീഫ് ജസ്റ്റിസായിട്ടാണ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റത്. 2016 മെയ് 13ന് സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ചീഫ് ജസ്‌റ്റിസ് പദവിയിൽ രണ്ട് വർഷം സേവനകാലയളവുണ്ട്.
2016-ലാണ് ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. അതിനുമുന്‍പ് രണ്ടുവര്‍ഷം ഏഴുമാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്
സുപ്രീംകോടതി വിധി ആശങ്കയുയര്‍ത്തുന്നുവെന്നാണ് മുസ്ലിം ലീഗിന്‍റെ നിലപാട്. സാമ്പത്തിക സംവരണം പിന്നാക്കം നില്‍ക്കുന്നവരുടെ അവസരം കുറയാന്‍ കാരണമാകുമെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജാതി സംവരണത്തില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടാണിതെന്നും
ഇലക്ട്രോണിക് തെളിവുകൾ ഒഴിവാക്കണമെന്ന ആവശ്യം അനുവദിച്ചാലും കേസ് മുഴുവനായി പരിഗണിച്ചാല്‍ പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെട്ടതാണ്. പ്രതി ഇന്ത്യക്കാരനല്ല. എന്തിനാണ് ഇന്ത്യയിലേക്ക് വന്നതെന്നതിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ മുഹമ്മദ് ആരീഫിന് സാധിക്കുന്നില്ല
കേസ് പരിഗണിക്കുന്നത് അടുത്ത മാസം 9-ലേക്ക് മാറ്റി. നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്‍പിലുള്ളത്. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ജനജീവിതത്തെ സാരമായി
2016-ലാണ് ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. അതിനുമുന്‍പ് രണ്ടുവര്‍ഷം ഏഴുമാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അതിജീവിത കോടതിയെ അറിയിച്ചു. വ്യക്തിപരമായ മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. ഇതിനോടകം രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ലെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിച്ചു.
കേന്ദ്രമന്ത്രിയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള കാൽക്ക റിയൽ എസ്റ്റേറ്റ്സ് കമ്പനിയുടേതാണ് ബംഗ്ലാവ്. ബോംബെ ഹൈക്കോടതി 10 ലക്ഷം രൂപ പിഴയായി കോടതിയില്‍ കെട്ടിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കെട്ടിടം പൊളിച്ചുനീക്കി ഒന്നര ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
അപകടകാരികളായ നായകളെ കുത്തിവെച്ച് കൊല്ലാന്‍ അനുവാദം നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ രോഗങ്ങള്‍ പകരുമ്പോള്‍ അവയെ കൊല്ലാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്
ജാമ്യഹരജിയിൽ നൽകിയ നോട്ടീസിന് മറുപടി നൽകാൻ ഗുജറാത്ത് സർക്കാറിന് ഹൈകോടതി 6 ആഴ്ചത്തെ സമയം അനുവദിച്ചത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു.ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ടീസ്റ്റ സെതല്‍വാദിന്‍റെ ജാമ്യഹര്‍ജി പരിഗണിച്ചത്.
പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. 1933-ലാണ് മേരി റോയ് ജനിച്ചത്. കോട്ടയത്തെ ആദ്യ സ്കൂളുകളിലൊന്നായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയാണ് ഇവര്‍. ഡൽഹി ജീസസ് മേരി കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
2ജി സെപക്ട്രം കേസിൽ പബ്ലിക് പ്രോസിക്യുട്ടറായിരുന്നു ലളിത്. മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച ഭരണഘടനാബെഞ്ചിൽ ജസ്റ്റിസ് ലളിത് അംഗമായിരുന്നു. ഷൊറാബുദ്ദീൻ ഷെയിഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകൻ ലളിതയായിരുന്നു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസ്
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിലാണ് പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്
ശിവസേനയുടെ ഔദ്യോഗിക ചിഹ്നവുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കത്തിനാണ് ആദ്യം പരിഹാരം കാണുകയെന്നും അതിനുശേഷമേ എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി പരിഗണിക്കുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ടീസ്റ്റ സെതല്‍വാദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീം കോടതി ടീസ്റ്റക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. കോടതിയുടെ പരാമര്‍ശങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാകുന്നതിന് കാരണമാകുമെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. 'ലൈവ് ലോ'ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുപ്രീംകോടതി വിധിക്കെതിരെ ദുഷ്യന്ത് ദവെയുടെ പ്രതികരണം.
സുപ്രീംകോടതിയോട് വളരെയധികം ബഹുമാനമുണ്ട്. ഇ ഡിയുടെ അധികാരവുമായി ബന്ധപ്പെട്ട് കോടതി കഴിഞ്ഞ ദിവസം നടത്തിയ വിധിപ്രസ്താവം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. രാഷ്ട്രീയമായ പകപോക്കലിന് നിയമ ദുരുപയോഗം നടത്തുന്ന കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി വിധി ഒരു ആയുധമായി ലഭിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഞങ്ങള്‍ക്കും വിശ്രമം ആവശ്യമാണ്. തനിക്ക് കൊവിഡ് ബാധിച്ചതിനാല്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിഞ്ഞില്ല. ഒരു പ്രസ്തുത വിഷയം മാത്രമല്ല കോടതി പരിഗണിക്കാതിരുന്നത് ഇത്തരം വാര്‍ത്തകള്‍ നല്‍കി കോടതിയുടെ മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്. സുപ്രിംകോടതി വാദം കേൾക്കൽ വൈകിപ്പിക്കുകയാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായി പ്രചരിക്കുകയാണ്
മാധ്യമ വിചാരണ ജനാധിപത്യത്തിന് ചേര്‍ന്നതല്ല. അജണ്ടകളോടുകൂടിയ ചര്‍ച്ചകള്‍ ചിലപ്പോള്‍ വിധിന്യായത്തെപ്പോലും സ്വാധീനിച്ചേക്കാം. മാധ്യമങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങള്‍ ശക്തമാകുകയാണ്. ഉത്തരവാദിത്തങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതിലൂടെ ജനാധിപത്യത്തെ രണ്ടടി മാധ്യമങ്ങള്‍ പിന്നോട്ടടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. 20000 രൂപ കെട്ടി വെക്കണം. ഇത് കെട്ടി വച്ച ഉടനെ സുബൈറിനെ ജയിൽ മോചിതനാക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇന്ന് ആറ് മണിക്കൂറിനുള്ളിൽ സുബൈറിനെ മോചിപ്പിക്കണമെന്നാണ് കോടതി ഉത്തരവ്.
അതേസമയം, കേസിലെ മറ്റ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചതായി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയെന്ന് പറയപ്പെടുന്ന പ്രതിക്ക് പോലും കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. വിചാരണ നീണ്ടുപോകുന്ന കേസുകളില്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി പല തവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്‍പത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പലിശ സഹിതം നാല് ആഴ്ചക്കുള്ളില്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു. തുക നല്‍കിയില്ലെങ്കില്‍ സ്വത്തുവകകള്‍ കണ്ടുക്കെട്ടുമെന്നും കോടതി പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവം. വിവിധ ബാങ്കുകള്‍ക്ക് മല്യ നല്‍കാനുണ്ടായിരുന്ന 6400 കോടിരൂപ നല്‍കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തിനെതിനെതിരെയാണ് വിജയ് മല്ല്യക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്തത്.
കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയിന്മേല്‍ സമ്മര്‍ദം ചെലുത്താനാല്ല അറസ്റ്റെന്നും നിയമ വ്യവസ്ഥയില്‍ നിന്നും പ്രതി ഒളിച്ചോടാതിരിക്കാനാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നതെന്നും കോടതി അറിയിച്ചു. ജഡ്ജിമാരായ ഇന്ദിര ബാനർജി, ജെ.കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
, വിജയ് ബാബുവിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മതിയായ തെളിവുകളുണ്ടായിട്ടും ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയാണ്. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
കറുത്ത വംശജര്‍ നേരിടുന്ന പ്രശ്നങ്ങള്‍, കോടതിയിലെ വൈവിധ്യത്തിന്റെയും പ്രാതിനിധ്യത്തിന്റെയും അഭാവം, എന്നീ കാര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് ജോ ബൈഡന്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരമൊരു തീരുമാനം കൈകൊള്ളുന്നതിന്‍റെ ആവശ്യകതയെപ്പറ്റി വ്യക്തമാക്കിയത്
കഴിഞ്ഞ ശനിയാഴ്ച്ചയാണ് വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം.
ഇസ്‌ലാമാബാദിലെ എച്ച്-9 സെക്ടറിലെ ഗ്രൗണ്ടിൽ റാലി നടത്താനായിരുന്നു സുപ്രീം കോടതി അനുമതി നൽകിയത്. എന്നാല്‍ ഡി-ചൗക്കിൽ ഒത്തുചേരാനാണ് ഇമ്രാന്‍ ഖാന്‍ പ്രതിഷേധക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് പി ഡി ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു.
'95 ശതമാനം തുകയും തിരിച്ചടച്ച പാവപ്പെട്ട കർഷകരെ മാത്രമേ നിങ്ങള്‍ ഉപദ്രവിക്കൂ. 36.50 ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകനാണ് 95.89 ശതമാനം വായ്പയും കൃത്യ സമയത്ത് തിരിച്ചടച്ചത്. തുടര്‍ന്ന്, ബാങ്ക്തന്നെ അംഗീകരിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായാണ് ബാക്കി അടച്ചു തീര്‍ക്കാന്‍ അവര്‍ തയ്യാറായത്
പേരറിവാളനെ മോചിപ്പിച്ചത് സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ്. 31 വര്‍ഷത്തിനു ശേഷമാണ് മോചനം. ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം സുപ്രീംകോടതിക്കുള്ള അധികാരം ഉപയോഗിച്ചുകൊണ്ടാണ് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ഏറെക്കാലമായി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്ന കേസാണിത്
എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമം അതേ രൂപത്തിൽ സ്വതന്ത്ര ഇന്ത്യയിൽ ഇത്രയും കാലം നിലനിന്നു എന്നതുതന്നെ നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് നാണക്കേടാണ്. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാത്ത ഇത്തരം കരിനിയമങ്ങൾ റദ്ദാക്കണം എന്നത് സിപിഐഎമിന്റെ പ്രഖ്യാപിത നിലപാടാണ്.
രാജ്യദ്രോഹക്കേസ് മരവിപ്പിക്കരുതെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയെടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാം. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്
രാജ്യത്തെ എല്ലാ സംവിധാനവും കൊവിഡിനെ അതിജീവിച്ച് മുന്‍പോട്ടു പോകുന്ന സാഹചര്യത്തില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് മാത്രം ഇപ്പോഴും ഇളവ് അനുവദിക്കുന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥയെ അതിക്ഷേപിക്കുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എൽ.നാഗേശ്വർ റാവു
2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിമിഷപ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. തലാലിനൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന തനിക്ക് സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തലാല്‍
രാജ്യത്ത് കടുത്ത ഭരണ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെട്ട ബെഞ്ച് വാദം കേള്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സുപ്രീംകോടതി തള്ളുകയും പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുകയുമായിരുന്നു
കേന്ദ്ര ജല കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ മേല്‍നോട്ട സമിതി ചെയര്‍മാനാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കുന്നതില്‍ നാളെ സുപ്രിംകോടതി തീര്‍പ്പ് പറയും.
കേസിലെ നാലാം പ്രതി വി പി വിജീഷിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേസില്‍ ജയിലില്‍ കഴിയുന്ന ഒരേ ഒരു പ്രതി പള്‍സര്‍ സുനിയാണ്. തനിക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്. എന്നാല്‍ ഇതേ കേസിലെ മറ്റ് പ്രതികള്‍ക്ക് അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നുവെന്നും പള്‍സര്‍ സുനി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി റദ്ദാക്കണം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. ക്രിസ്ത്യന്‍ പള്ളികളുടെ ഭൂമിയും മറ്റ് ആസ്തികളും വില്‍പന നടത്താന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.
സര്‍വേ തുടരാമെന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെയാണ് എറണാകുളം ആലുവ സ്വദേശി സുനില്‍ സുപ്രീംകോടതിയെ സമീപിച്ചത്. പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്താണ് സര്‍വ്വേ നടത്തുന്നത് കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടെന്നും മുന്‍ ധാരണകളുമായി വികസന പ്രവര്‍ത്തനത്തിനെതിരെ നില്‍കുന്നത് എന്തിനാണെന്നും
വിദ്യാര്‍ത്ഥിനികളുടെ ആശങ്ക കണക്കിലെടുത്ത് കേസ് വേഗം പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെയും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരന്തരമായി ഒരേകാര്യം ആവശ്യപ്പെടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചത്.
കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ ഹർജികൾ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്നാണ് കോടതി നിരീക്ഷണം.
സ്വത്തുവകകള്‍ തിരികെ നല്കാന്‍ ആവശ്യപ്പെടരുതെന്നും ഇത് സര്‍ക്കാരിന് അധിക ബാധ്യത സൃഷ്ടിക്കുമെന്നും യോഗി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് വേണ്ടി ട്രിബ്യൂണലിനെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.
വിദ്യാര്‍ഥിനികള്‍ സ്കൂളില്‍ ഹിജാബ് ധരിക്കുന്നതിനെ എതിർത്ത് ഹിന്ദുത്വവാദികൾ രംഗത്തെത്തിയതിനെ തുടർന്നാണ് കര്‍ണാടകയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇതേതുടര്‍ന്ന് കർണാടകയിലെ എല്ലാ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദ്ദേശം നല്‍യിരുന്നു.
ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. ചണ്ഡിഗഡ് ഡി.ജി.പി, എൻ.ഐ.എ ഐ.ജി, ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റ് അംഗങ്ങള്‍. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതില്ലെന്ന് നേരത്തെ സുപ്രിം കോടതി നിർദേശം നല്‍കിയിരുന്നു.
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കില്ലെന്ന് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് പ്രതിയായ ദിലീപ് വിടുതല്‍ ഹര്‍ജി പിന്‍വലിച്ചത്. 2020 ലാണ് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹർജി നൽകിയത്.
ഇതിന് പിന്നാലെ പരാതി നല്‍കിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പിന്നീട് സുപ്രീംകോടതിയുടെ തന്നെ ഇടപെടലിന്‍റെ ഫലമായി അവരെ തിരിച്ചെടുക്കുകയും ചെയ്തു. 'എല്ലാവരും തെറ്റുചെയ്യുന്നവരാണെന്നും അതുസമ്മതിക്കുന്നതിൽ കുഴപ്പമില്ലെന്നുമാണ്' അന്നത്തെ നടപടിയെക്കുറിച്ച് ജസ്റ്റിസ് ഗൊഗോയ് പ്രതികരിച്ചത്.
കേസിലെ പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍, എന്നവര്‍ ഇപ്പോഴും റിമാന്‍ഡില്‍ തന്നെയാണ്. കഴിഞ്ഞ ദിവസം മാര്‍ട്ടിന്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 300 ലധികം സാക്ഷികളുള്ള കേസില്‍ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.
വായുമാലിനീകരണം തടയാന്‍ നടപടികള്‍ സ്വീകരിക്കുകയാണ്. ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ പഞ്ചാബ് ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൃഷിസ്ഥലത്തെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വായുമലിനീകരണം രൂക്ഷമാകാനുള്ള സാഹചര്യം ഇതായിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന കേസിന്‍റെ അന്വേഷണത്തിന് മേല്‍ നോട്ടം വഹിക്കുവാന്‍ വിമരമിച്ച ഒരു ഹൈക്കോടതി ജഡ്ജിയെ നിയമിക്കും. അദ്ദേഹം ഉത്തര്‍പ്രദേശിന് പുറത്തു നിന്നുമായിരിക്കുമെന്നും എന്‍ വി രമണ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ആവശ്യപ്പെട്ടു
പീഡനം സാമൂഹികക്കുറ്റകൃത്യമാണ്. പീഡനത്തിനു ശേഷം ഇരയെ വിവാഹം കഴിച്ച് കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെടുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. വിവാഹം കഴിക്കുന്നതുവഴി കേസ് ഒത്തു തീര്‍പ്പാക്കാനോ, കേസ് റദ്ദാക്കാനോ സാധിക്കില്ല. ലൈംഗീക പീഡനം കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യമാണ്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ സ്കൂളുകളില്‍ നേരിട്ടു നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതി വിധി.
മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്ലസ് വൺ മൂല്യനിർണയം നടത്താനാകില്ല. കേരളത്തിൽ സാങ്കേതിക സർവ്വകലാശാലയിലെ ബിടെക് പരീക്ഷ നേരിട്ട് നടത്താന്‍ സുപ്രീംകോടതി അനുമതി നൽകിയിരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം, പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത
നോയ്ഡ സ്വദേശി മോണിക്ക അഗര്‍വാളിന്‍റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം. കര്‍ഷക സമരം മൂലം നോയ്ഡയില്‍ നിന്നും ദല്‍ഹിയിലേക്കുള്ള യാത്രക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 20 മിനിറ്റ് യാത്ര ചെയ്യേണ്ടിടത്ത് 2 മണിക്കൂര്‍ കൊണ്ടാണ് എത്തുന്നത് എന്നും മോണിക്ക വ്യക്തമാക്കി.
2019 മുതല്‍ അകന്ന് കഴിയുകയായിരുന്ന ഇവരുടെയും വിവാഹമോചനമെന്നാവിശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ ജീവിതം സുരക്ഷിതമാക്കുവാന്‍ 6 ആഴ്ച്ചക്കുള്ളില്‍ കോടതി നിര്‍ദേശിച്ച തുക നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ കൊവിഡ് കാലമായതിനാല്‍ ജീവനാംശം നല്കാന്‍ ബുദ്ധിമുട്ടാണെന്ന ഭര്‍ത്താവിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.
കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരി നല്‍കാമെന്ന വാഗ്ദാത്തിലാണ് പണം കൈപറ്റിയതെന്നും, എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ മാണി സി കാപ്പന്‍ പറ്റിക്കുകയായിരുന്നു വെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. വഞ്ചന, ഗൂഢാലോചന എന്നിങ്ങനെയുള്ള പ്രാഥമിക കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതിയുടെ നിരീക്ഷണം.
ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് റോബിന്‍ കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇന്ന് 11 മണിക്കാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അവിടെയും കേസ് പിന്‍വലിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുകയുണ്ടായി. ഹൈക്കോടതിയും സര്‍ക്കാരിന്‍റെ വാദങ്ങള്‍ അംഗീകരിച്ചില്ല. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തെ തള്ളി കളയുകയാണുണ്ടായത്. അവസാനം പരമോന്നത നീതിപീഠത്തിന്‍റെ മുന്‍പില്‍ സര്‍ക്കാര്‍ പോയപ്പോള്‍ അവിടെയും തടസ ഹര്‍ജിയുമായി താന്‍ മുന്‍പോട്ട് വരികയുണ്ടായി. ഈ കേസ് ഇന്ത്യന്‍ ജനാതിപത്യത്തിലെ ഒരു നാഴികകല്ലാണ്. ഒരു നിയമസഭാ അംഗത്തിന് കിട്ടുന്ന പ്രിവിലേജ് സഭക്ക് അകത്താണ്. അതിനാല്‍ ഈ വിധി നിയമപോരാട്ടത്തിന്‍റെ വിജയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കാന്‍വര്‍ യാത്രക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനിടയിലാണ് സുപ്രീംകോടതി യുപി സര്‍ക്കാരിനോട് തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഇഷ്ടമുള്ള മത വിശ്വസം സ്വീകരിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതും മൗലീകവകാശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ചയോടെ ഡ്യൂബയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാൻ നേപ്പാളിലെ സുപ്രീംകോടതി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിക്ക് നിർദേശം നൽകിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്.
ഡിജിറ്റല്‍ ഇന്ത്യയെന്നതിന്‍റെ യഥാര്‍ഥ്യമെന്താണെന്ന് കേന്ദ്രത്തിന് അറിയില്ലേ. എങ്ങനെയാണ് പാവപ്പെട്ടവര്‍ കൊവിഡ് വാക്സിന് വേണ്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചത്.